കാളികാവ്: ലഹരി വസ്‌തുക്കളുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫല്‍ബാബു (40), വടക്കുംപറമ്പന്‍ ആഷിഫ് (25), നെച്ചിയില്‍ ജിതിന്‍ (28) എന്നിവരെയാണ് മാരക എം.ഡി.എം.എ. ലഹരി വസ്‌തുക്കളുമായി കാളികാവ് പോലീസ് പിടികൂടിയത്. ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണത്തേക്കാള്‍ വിലവരും.
ചോക്കാട് വിത്തുഫാമിന് സമീപത്തു വെച്ചാണ് മൂവര്‍സംഘം പോലീസ് പിടിയിലായത്. 20 ഗ്രാം ലഹരിവസ്‌തുവാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ലഹരിവസ് കടത്താന്‍ ഉപയോഗിച്ചിരുന്ന ജീപ്പില്‍ അതിസൂക്ഷ്‌മമായ അറകള്‍ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നതായി പോലീസ് കണ്ടെത്തി.
നേരത്തേ കഞ്ചാവ്, എം.ഡി.എം.എ. കേസുകളിലെ പ്രതിയാണ് പിടിയിലായ നൗഫല്‍ബാബു. ഇയാള്‍ ഈ കുറ്റത്തിന് വിദേശത്തും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കാളികാവ് പോലീസ് ഇൻസ്‌പെക്റ്റർ പി. ജ്യോതീന്ദ്ര കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ വി. വിവേക്, എ.എസ്.ഐ പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മലയാളികള്‍ക്കിടയില്‍ ‘ഐസ്‌മിത്ത്’ എന്നറിയപ്പെടുന്ന എം.ഡി.എം.എ. ബെംഗളൂരുവില്‍ നിന്നാണ് ലഭിക്കുന്നതെന്നാണ് പ്രതികള്‍ പറയുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ചെയ്യുന്ന പ്രവൃത്തി മടുപ്പില്ലാതെ ആറുമണിക്കൂറോളം തുടരാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
കൂടാതെ ലൈംഗിക ഉത്തേജക വസ്‌തുവായും എം.ഡി.എം.എ. ഉപയോഗിക്കുന്നുണ്ട്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഈ ലഹരിവസ്‌വിന്റെ ഉപയോഗം സുഷുമ്‌നാഡി, കരള്‍ എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്.
Malabar News: കാസര്‍ഗോഡ് അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ തീരുമാനം