റിമാന്റ് പ്രതിയുടെ മരണം; പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

By Staff Reporter, Malabar News
thrissur image_malabar news
Shameer
Ajwa Travels

തൃശൂര്‍: കസ്‌റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവ് കേസിലെ പ്രതി ഷമീറിന്റെ പോസ്‌റ്റുമോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. റിമാന്റ് പ്രതികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് കോവിഡ് പരിശോധനക്കായി പ്രവേശിപ്പിച്ചിരുന്ന തൃശൂരിലെ അമ്പിളിക്കല നിരീക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് ഷമീര്‍ മരണപ്പെട്ടത്. ഇയാള്‍ക്ക് മര്‍ദ്ദനം ഏറ്റിരുന്നതായി നേരത്തെ വ്യക്‌തമായിരുന്നു.

പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ട് കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. തലക്കേറ്റ മര്‍ദ്ദനവും ശരീരത്തിലേറ്റ മര്‍ദ്ദനവുമാണ് മരണകാരണമായി പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

പോസ്‌റ്റുമോര്‍ട്ടത്തിന് മുന്‍പ് 24 മണിക്കൂറിനും 72 മണിക്കൂറിനും ഇടയിലാണ് മര്‍ദനമേറ്റിരിക്കുന്നത്. ഷമീറിന്റെ ശരീരത്തിലുള്ളത് 29-ാം തിയതി ഉച്ചക്ക് 2.30 ന് ശേഷമുള്ള പരിക്കുകളാണ്. ഷമീറിനെ 29 ന് രാവിലെ 10 മണിക്കു തന്നെ കസ്‌റ്റഡിയില്‍ എടുത്തിരുന്നു. കൂടാതെ ലാത്തി, ചൂരല്‍ എന്നിവ ഉപയോഗിച്ച് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നതായും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു.

അതേസമയം അമ്പിളിക്കലയിലെ ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്‌ഥരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തു. കേസില്‍ മറ്റ് രണ്ട് പേരെ കൂടി ഇന്ന് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

Read Also: മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE