തൃശൂർ: തൃശൂർ പൂരം പ്രമാണിച്ചു കോർപറേഷൻ പരിധിയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു ജില്ലാ കളക്‌ടർ. ഏപ്രിൽ 29ന് ഉച്ചക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചക്ക് രണ്ടുമണിവരെ 48 മണിക്കൂർ കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും, മറ്റു ലഹരി വസ്‌തുക്കളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു കൊണ്ടും ജില്ലാ കളക്‌ടർ വിആർ കൃഷ്‌ണതേജ ഉത്തരവിട്ടു.
ഈ മാസം 30ന് ആണ് പൂരം. ഇത്തവണ പൂരം കാണാൻ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതൽ ആളുകൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. ജില്ലാ ഭരണകൂടം വിളിച്ച യോഗത്തിൽ പൂരത്തിന് കനത്ത സുരക്ഷ ഒരുക്കാൻ തീരുമാനമായി.
കൂടുതൽ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തെ ഒന്നാകെ പരിഗണിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് പകരം കമ്പാർട്ട്മെന്റുകളാക്കി തിരിച്ചുള്ള രീതിയാണ് ഇത്തവണ ഉണ്ടാവുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Most Read: സ്വവർഗ വിവാഹം; സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാം? കേന്ദ്രത്തോട് സുപ്രീം കോടതി