തൃശൂർ: തൃശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10ന് ആണ് പൂരം നടക്കുക. പാറമേക്കാവ് ക്ഷേത്രം സ്വരാജ് റൗഡിലാണ് ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്. പൂരത്തിന്റെ പ്രധാന പങ്കാളികളിൽ ഒരാളാണ് പാറമേക്കാവ്. ഇവിടെയാണ് ആദ്യം കൊടിയേറുക.
രാവിലെ 9നും 10.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റം നടക്കുക. പാണികൊട്ടിനെ തുടർന്ന് പാരമ്പര്യ അവകാശികൾ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. തിരുവമ്പാടി ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത് ഷോർമൂർ റോഡിലാണ്. 10.30നും 10.55നും ഇടയിലാണ് ഇവിടെ കൊടിയേറുക. പൂരത്തിൽ പങ്കെടുക്കുന്ന ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം കെടിയേറും.
കൊടിയേറ്റത്തിന്റെ ഒരുക്കങ്ങളെല്ലാം ക്ഷേത്രത്തിൽ പൂർത്തിയായി വരികയാണ്. ഇത്തവണയും തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർവാധികം ഭംഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധാകൃഷ്‌ണൻ പറഞ്ഞിരുന്നു. ഏകദേശം 15 ലക്ഷത്തോളം ആളുകൾ ഇത്തവണ പൂരത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിലേത് പോലെ വെടിക്കെട്ട് നടത്താൻ അനുമതിയും ലഭിച്ചിട്ടുണ്ട്.
Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി നിർണായ ചർച്ച ഇന്ന്