തൃശൂർ: ആരവങ്ങളില്ലാതെ പൂര നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രി സാമ്പിൾ വെടിക്കെട്ട് പ്രതീകാത്‌മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും. ചടങ്ങുകൾ കാണാൻ ആരും എത്തേണ്ടതില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുക.
തൃശൂർ പൂര വിളംബരം നാളെ നടക്കും. നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗാേപുരനട തള്ളി തുറക്കും. 50 പേര്‍ മാത്രമാണ് പൂര വിളംബരത്തില്‍ പങ്കെടുക്കുക.
അതേസമയം, പൂരം പ്രദർശനം കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു. പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പൂരം കഴിയുന്നത് വരെ പ്രദര്‍ശനം നിര്‍ത്തിവെക്കും. പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങ് പ്രതീകാത്‌മകമായി നടത്തും. ആവശ്യപ്പെട്ട ഘടക ക്ഷേത്രങ്ങള്‍ക്ക് ആനയെ വിട്ട് നല്‍കും.ഘടക ക്ഷേത്രങ്ങളും ആഘോഷം ഒഴിവാക്കിയിട്ടുണ്ട്. എട്ട് ഘടക ക്ഷേത്രങ്ങളും പ്രതീകാത്‌മകമായി പൂരം നടത്തും. മേളക്കാര്‍ ഉള്‍പ്പടെ ഘടകപൂരങ്ങളില്‍ 50 ആളുകൾ മാത്രമേ പങ്കെടുക്കുകയുള്ളൂ.
Also Read: തൊഴിൽ തട്ടിപ്പ്; മന്ത്രി ടിപി രാമകൃഷ്‌ണൻ ഉൾപ്പെട്ടതായി ആരോപണം; ശബ്‌ദരേഖ പുറത്ത്