വയനാട്: ജില്ലയിലെ ബത്തേരി വാകേരിയിൽ ഭീതിപരത്തിയ കടുവയെ വനംവകുപ്പ് പിടികൂടി. 13 വയസുള്ള പെൺകടുവ കക്കടംകുന്ന് ഏദൻവാലി എസ്‌റ്റേറ്റിൽ സ്‌ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. പ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങളെ കൊന്ന് ഭീതി പരത്തിയ കടുവയാണ് ഒടുവിൽ വനം വകുപ്പിന്റെ പിടിയിലായത്.
ഈ മാസം 12ന് കക്കടംകുന്ന് ഏദൻവാലി എസ്‌റ്റേറ്റിൽ കടുവയെത്തി വളർത്തു നായയെ കൊന്നിരുന്നു. പിന്നീടാണ് എസ്‌റ്റേറ്റിനുള്ളിൽ കടുവയെ പിടികൂടാൻ കൂടും നിരീക്ഷണ ക്യാമറകളും സ്‌ഥാപിച്ചത്. ഇന്ന് രാവിലെ വീണ്ടും എസ്‌റ്റേറ്റിനുള്ളിലെത്തിയ കടുവ വനംവകുപ്പ് ഒരുക്കിയ കെണിയിൽ അകപ്പെടുകയായിരുന്നു.
കൂട്ടിലായ കടുവയെ മയക്കുവെടി വച്ച ശേഷം പ്രാഥമിക ചികിൽസ നൽകും. ഇതിനായി ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് കടുവയെ മാറ്റിയിട്ടുണ്ട്.
Read also: വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്