പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ പേരാമ്പ്ര എസ്‌റ്റേറ്റില്‍ കടുവയിറങ്ങിയതായി സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എസ്‌റ്റേറ്റില്‍ മേഞ്ഞുകൊണ്ടിരുന്ന പോത്തിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ആക്രമണത്തിന് പിന്നിൽ കടുവയാണെന്ന് വനം വകുപ്പ് സ്‌ഥിരീകരിച്ചതോടെ പ്രദേശമാകെ ഭീതിയിലാണ്. തൊഴിലാളിയായ ബിനു തോണക്കരയുടെ പോത്താണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ പ്രദേശത്ത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പെരുവണ്ണാമൂഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ഏകദേശം അഞ്ച് വയസ് പ്രായമുള്ള കടുവയുടെ കാൽപ്പാടുകൾ ആണിതെന്ന് സ്‌ഥിരീകരിച്ചു. വനത്തോട് ചേര്‍ന്ന പ്രദേശത്ത് കാട്ടാനശല്യവും രൂക്ഷമാണ്. 25ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
Read Also: കോൺഗ്രസിലെ പ്രശ്‌ന പരിഹാരം; ഇനിയും സമയമുണ്ടെന്ന് ഉമ്മൻ ചാണ്ടി