ജനവാസ മേഖലയിൽ കടുവ, ആടിനെ കൊന്നുതിന്നു; ജാഗ്രതാ നിർദ്ദേശം

By Senior Reporter, Malabar News
Tiger fears again in Wayanad
Ajwa Travels

പുൽപ്പള്ളി: ജനവാസ മേഖലയിലിറങ്ങി ആടിനെ കൊന്നുതിന്ന കടുവയെ പിടിക്കുന്നതിനായി കൂട് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. അമരക്കുനിയിലെ ജോസഫിന്റെ ആടിനെയാണ് കടുവ കൊന്നത്. അതേസമയം, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.

ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്നും അതീവ ജാഗ്രത പുലർത്തണമെന്നുമാണ് നിർദ്ദേശം നൽകിയത്. കടുവ പരിസരത്ത് തന്നെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ആടിനെ കടുവ കൊന്നുതിന്നത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തി കടുവയാണെന്ന് പ്രാഥമിക നിഗമനത്തിൽ എത്തിയിരുന്നു.

അതേസമയം, നാട്ടുകാർ ഭീതിയിലാണ്. കാപ്പി, കുരുമുളക് ഉൾപ്പടെയുള്ളവയുടെ വിളവെടുപ്പായതിനാൽ പുറത്തിറങ്ങാതിരിക്കാൻ ആവില്ലെന്നാണ് കർഷകർ പറയുന്നത്. യഥാസമയം വിളവ് എടുത്തില്ലെങ്കിൽ കൃഷി നശിച്ചുപോകുമെന്നും ഇവർ പറയുന്നു. ഇതേ സ്‌ഥലത്ത്‌ കഴിഞ്ഞവർഷവും കടുവ ഇറങ്ങിയിരുന്നതായും നാട്ടുകാർ പരാതിപ്പെട്ടു.

Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE