സുല്‍ത്താന്‍ ബത്തേരി: മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. മുതുഗുളി പരേതനായ വീരന്‍ചെട്ടിയാരുടെയും ജാനകിയുടെയും മകന്‍ കുഞ്ഞിക്കൃഷ്‌ണൻ(49) ആണ് മരിച്ചത്. നഷ്‌ട പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്‌ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമീണര്‍ സ്‌ഥലത്തെത്തിയ ഉദ്യോഗസ്‌ഥരെ തടഞ്ഞുവെച്ചു. തിങ്കളാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം. കുഞ്ഞിക്കൃഷ്‌ണന്‍ തന്റെ ആടുകളെ വനത്തില്‍ മേയ്‌ക്കാൻ കൊണ്ടുപോയതായിരുന്നു. ഈ സമയമാണ് കടുവയുടെ ആക്രമണമുണ്ടായതെന്ന് കരുതുന്നു.
സംഭവ സ്‌ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. കടുവയുടെ ആക്രമണത്തില്‍ മരിച്ച കുഞ്ഞികൃഷ്‌ണന്റെ കുടുംബത്തിന് നഷ്‌ട പരിഹാരം നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ നിരസിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
കടുവയുടെ ആക്രമണമുണ്ടായത് വനത്തിനകത്ത് നിന്നാണെന്നും അതിനാല്‍ നഷ്‌ട പരിഹാരം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി ഏറെ സമയം നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവുവന്നത്.
Malabar News: കണ്ണൂരിലെ തെരുവോര കച്ചവടം ഒഴിപ്പിച്ചു; നേരിയ സംഘർഷം