പാലക്കാട്: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും അടക്കം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ലോഡ്‌ഷെഡിങ് വേണോ വേണ്ടയോയെന്ന് 21ന് ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം അറിയാമെന്നും കെ കൃഷ്‌ണൻകുട്ടി അറിയിച്ചു. ഓണം കഴിഞ്ഞു നല്ല മഴ കിട്ടിയില്ലെങ്കിൽ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രി വ്യക്‌തമാക്കുന്നത്.
പുറത്തുനിന്ന് കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ഇതിലൂടെ പ്രതിദിനം പത്ത് കോടിയോളം രൂപയുടെ നഷ്‌ടം ഉണ്ട്. മഴ കുറഞ്ഞതും പുറത്തു നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കിയതുമാണ് തിരിച്ചടിയായത്. നഷ്‌ടം നികത്താൻ സർചാർജും പരിഗണനയിലുണ്ട്. തിങ്കളാഴ്‌ച കെഎസ്ഇബി ചെയർമാൻ നൽകുന്ന റിപ്പോർട്ടിന് അനുസരിച്ചാകും സർക്കാരിന്റെ തുടർനടപടി.
Most Read| ചന്ദ്രയാൻ- 3 അതിനിർണായക ഘട്ടത്തിൽ; ലാൻഡർ ഇന്ന് വേർപ്പെടും