ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണസംഖ്യ 50ആയി ഉയർന്നു. 70 പേര്‍ക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ വച്ച് സർ സയ്യിദ് എക്‌സ്‌പ്രസും മില്ലന്റ് എക്‌സ്‌പ്രസുമാണ് കൂട്ടിയിച്ചത്.
മരിച്ചവരില്‍ റെയില്‍വേ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്. പരിക്കേറ്റവരെ പ്രവേശിപ്പിക്കുന്നതിനായി സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ സൈന്യത്തിന്റേയും അര്‍ധ സൈനിക വിഭാഗങ്ങളുടേയും സഹായം തേടിയിട്ടുണ്ട്.
കറാച്ചിയിൽ നിന്ന് സർഗോധയിലേക്ക് പോവുകയായിരുന്ന മില്ലന്റ് എക്‌സ്‌പ്രസ് പാളം തെറ്റുകയും ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയ്യിദ് എക്‌സ്‌പ്രസ് ഇതിൻമേൽ ഇടിക്കുകയുമായിരുന്നു. ട്രെയിന്‍ സാധാരണ വേഗതയിലാണു സഞ്ചരിച്ചിരുന്നത്. പെട്ടന്നാണു ട്രാക്കില്‍ മില്ലന്റ് എക്‌സ്‌പ്രസിന്റെ ബോഗികള്‍ കണ്ടെതെന്നും അടുത്തെത്തിയതിനാല്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും സയ്യിദ് എക്പ്രസിന്റെ ലോക്കോ പൈലറ്റ് വ്യക്‌തമാക്കി.
Read also: നിരാഹാരം അനുഷ്‌ഠിച്ച് ദ്വീപ് ജനത; ഭരണ പരിഷ്‌കാരങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി പ്രതിഷേധം