സ്വത്ത് കൈമാറ്റം; മാതാപിതാക്കളെ സംരക്ഷിക്കാൻ പ്രത്യേക വ്യവസ്‌ഥ വേണമെന്ന് തമിഴ്‌നാട് ഹൈക്കോടതി

By Staff Reporter, Malabar News
madras-high-court-whatsapp
തമിഴ്‌നാട് ഹൈക്കോടതി
Ajwa Travels

ചെന്നൈ: മുതിർന്ന പൗരന്മാർ‌ തങ്ങളുടെ സ്വത്ത് മക്കൾക്കോ, മറ്റുള്ളവർക്കോ ഇഷ്‌ടദാനമായോ ഭാഗ ഉടമ്പടിയായോ നൽകുമ്പോൾ, സ്വത്ത് സ്വീകരിക്കുന്നയാൾ, ​അടിസ്‌ഥാന സൗകര്യങ്ങളടക്കം നൽകി അവരെ സംരക്ഷിക്കണമെന്ന വ്യവസ്‌ഥ കൂടി കരാറിൽ ഉൾപ്പെടുത്തണമെന്ന് തമിഴ്‌നാട് ഹൈക്കോടതി ഉത്തരവ്. വ്യവസ്‌ഥ ലംഘിച്ചാൽ വഞ്ചന,​ ബലാൽക്കാരം,​ കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിക്കാമെന്നും ജസ്‌റ്റിസ് വൈദ്യനാഥൻ ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

കരാർ റദ്ദാക്കുന്നത് സംബന്ധിച്ച് ഒരു കൂട്ടം പരാതികൾ കേൾക്കുന്ന വേളയിലാണ് കോടതിയുടെ ഈ ഉത്തരവ്. സ്വത്ത് കൈമാറ്റം രജിസ്‌റ്റർ ചെയ്യുന്ന സബ് രജിസ്ട്രാർ/രജിസ്ട്രാർ, സെക്ഷൻ 23ൽ പറഞ്ഞിരിക്കുന്ന വ്യവസ്‌ഥ ഉൾപ്പെടുത്തിയെന്ന് ഉറപ്പാക്കണം.

സ്വത്ത് കൈക്കലാക്കിയ ശേഷം വൃദ്ധരായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കാൻ കൃത്യമായ നിയമമുണ്ടെങ്കിലും ഭൂരിഭാഗം കേസുകളിലും ആരും ശിക്ഷിക്കപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരക്കാരെ ആദ്യം ജയിലിൽ അടക്കണമെന്നും, ശിക്ഷയൊക്കെ പിന്നീടുള്ള നടപടിയാണെന്നും കോടതി വ്യക്‌തമാക്കി.

Read Also: പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാതാവ് മുദ്രാവാക്യം വിളിച്ചു; പ്രസംഗം പാതിയിൽ നിർത്തി പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE