മുല്ലപ്പെരിയാറിലെ മരംമുറി; അനുമതി തേടി തമിഴ്‌നാട്‌ സുപ്രീം കോടതിയിൽ

By News Desk, Malabar News
Supreme Court
Ajwa Travels

ന്യൂഡെൽഹി: മുല്ലപ്പെരിയാറിലെ മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്‌നാട്‌ സുപ്രീം കോടതിയിൽ. ബേബി ഡാം ശക്‌തിപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. മരംമുറിക്കാൻ നൽകിയ അനുമതി പിൻവലിച്ച കേരളത്തിന്റെ നടപടി അലക്ഷ്യമാണെന്നും തമിഴ്‌നാട്‌ സുപ്രീം കോടതിയെ അറിയിച്ചു. വള്ളക്കടവ്- മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപണി അടിയന്തരമായി നടത്താൻ കേരളത്തോട് നിർദ്ദേശിക്കണമെന്നും തമിഴ്‌നാട്‌ ആവശ്യപ്പെട്ടു.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉദ്യോഗസ്‌ഥർ അടങ്ങുന്ന സംയുക്‌ത സംഘം 2021 ജൂൺ മാസം നടത്തിയ പരിശോധനക്ക് ശേഷമാണ് മുല്ലപ്പെരിയാറിൽ നിന്ന് 15 മരങ്ങൾ മുറിക്കാൻ തീരുമാനമായതെന്ന് തമിഴ്‌നാട്‌ സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത അപേക്ഷയിൽ വ്യക്‌തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും തമിഴ്‌നാട്‌ സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. മരംമുറിക്ക് അനുമതി നൽകിയ നവംബർ ആറിലെ ഉത്തരവ് റദ്ദാക്കിയത് സംബന്ധിച്ച മാദ്ധ്യമ റിപ്പോർട്ടുകളും തമിഴ്‌നാട്‌ സർക്കാർ കൈമാറിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ കേരളം തടസപ്പെടുത്തുവെന്നും തമിഴ്‌നാട്‌ ആരോപിക്കുന്നു. 2014ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ കേരളം തയ്യാറാകുന്നില്ല. ബേബി ഡാം ശക്‌തിപ്പെടുത്തുന്നതിനുള്ള നടപടികൾ കഴിഞ്ഞ 16 വർഷമായി കേരളം തടസപ്പെടുത്തുകയാണ്. പ്രധാന അണക്കെട്ട് ശക്‌തിപ്പെടുത്തുന്നതിന് സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന് വള്ളക്കടവ്- മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റ പണി നടത്തണമെന്നും തമിഴ്‌നാട്‌ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: വാക്‌സിൻ എടുത്തവരുടെ മരണം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE