കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ്
തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. അസൻസോൾ, ബിധാനഗർ, ചന്ദാനഗർ, സിൽഗുരി എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ശനിയാഴ്‌ചയാണ് വോട്ടെടുപ്പ് നടന്നത്.
വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലും മൃഗീയ ഭൂരിപക്ഷമുണ്ട് തൃണമൂലിന്. 47 സീറ്റുകളുള്ള സിൽഗുരിയിൽ 35 ഇടങ്ങളിലാണ് വോട്ടെണ്ണി തീർന്നത്. ഇതിൽ 31 സീറ്റിലും തൃണമൂൽ ജയിച്ചു. രണ്ടിടത്ത് ബിജെപിയും ഒരു സീറ്റിൽ ഇടത് പാർട്ടികളും ഒരിടത്ത് കോൺഗ്രസുമാണ് ജയിച്ചത്.
ബിധാനഗറിൽ 41ൽ 39 സീറ്റിലും തൃണമൂൽ സ്‌ഥാനാർഥികൾ ജയിച്ചു. ഒരു സീറ്റ് കോൺഗ്രസിനും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി.
33 സീറ്റുകളുള്ള ചന്ദാനഗറിൽ 20 സീറ്റിലെ ഫലം പൂർണ്ണമായി. 19 സീറ്റിലും തൃണമൂൽ ജയിച്ചു. ഒരിടത്ത് ഇടത് പാർട്ടികളും ജയിച്ചു.
106 സീറ്റുകളുള്ള അസൻസോളിൽ ഫലം പുറത്തുവന്ന 55 വാർഡുകളിൽ 50 ലും തൃണമൂലാണ് ജയിച്ചത്. നാല് സീറ്റ് ബിജെപിക്കും ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു.
Most Read: സിൽവർ ലൈൻ: സർക്കാരിന് ആശ്വാസം; സർവേ തടഞ്ഞ നടപടി റദ്ദാക്കി