തിരുവനന്തപുരം: സംസ്‌ഥാനത്തെ നാല് ജില്ലകളില്‍ ഇന്നലെ അർധരാത്രി മുതൽ ട്രിപ്പിള്‍ ലോക്ക്‌ഡൗൺ നിലവില്‍ വന്നു. ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ജനസഞ്ചാരം കുറക്കുന്നതിനായി പോലീസും ജില്ലാ ഭരണകൂടവും കർശന നടപടികൾ സ്വീകരിക്കും. ജില്ലകളുടെ അതിർത്തികൾ ഇന്നലെ അർധരാത്രിയോടെ തന്നെ പോലീസ് അടച്ചിരുന്നു.
അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്‌സിറ്റ് പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ കോവിഡ് വ്യാപനമുള്ള മേഖലകളെ സോണുകളാക്കി തിരിച്ചാണ് പരിശോധന. അവശ്യവസ്‌തുക്കളായ പച്ചക്കറി, പലവ്യജ്‌ഞനം എന്നിവ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് തുറക്കുക.
Read also: 18-45 പ്രായക്കാർക്ക് വാക്‌സിനേഷൻ ഇന്ന് മുതൽ; ഇതുവരെ രജിസ്‌റ്റർ ചെയ്‌തത് 35,000 പേർ