ന്യൂയോർക്ക്: മുഴുവൻ പൗരൻമാരെയും ഒഴിപ്പിക്കുന്നത് വരെ താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്കൻ സൈന്യം തുടരുമെന്ന് വ്യക്‌തമാക്കി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. അഫ്‌ഗാനിൽ നിന്നും സൈനിക പിൻമാറ്റം നടത്തുന്നതിനെതിരെ നിരവധി വിമർശനങ്ങൾ ബൈഡൻ നേരിട്ടിരുന്നു. കൂടാതെ യുഎസിലെ നിയമ വിദഗ്‌ധരും സൈനിക പിൻമാറ്റം നീട്ടണമെന്ന് വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സൈന്യം അഫ്‌ഗാനിൽ തുടരുമെന്ന് ബൈഡൻ അറിയിച്ചത്.
ഓഗസ്‌റ്റ് 31ആം തീയതിക്ക് മുൻപായി സൈന്യത്തെ അഫ്‌ഗാനിൽ നിന്നും പിൻവലിക്കുമെന്നാണ് ബൈഡൻ നേരത്തെ വ്യക്‌തമാക്കിയിരുന്നത്. എന്നാൽ ആവശ്യമെങ്കിൽ 31ന് ശേഷവും സൈന്യം അഫ്‌ഗാനിൽ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ നിലവിൽ താലിബാൻ അധികാരം കൈയ്യേറിയ അഫ്‌ഗാനിൽ നിന്നും മുഴുവൻ അമേരിക്കൻ പൗരൻമാരെയും ഒഴിപ്പിക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഏകദേശം 15,000 അമേരിക്കൻ പൗരൻമാർ ഇപ്പോഴും അഫ്‌ഗാനിൽ തുടരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ അഫ്‌ഗാനിൽ കുടുങ്ങിയ അമേരിക്കൻ പൗരൻമാർക്ക് വിമാനത്താവളത്തിൽ എത്താനുള്ള സൗകര്യം ഒരുക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
Read also: യുഎസ് വിമാനത്തിൽ മനുഷ്യശരീരഭാഗം, നിസാരവൽകരിച്ച് ബൈഡൻ; വിമർശനം