യു.എസ്. തെരഞ്ഞെടുപ്പ്; വ്യാജ വാര്‍ത്തകള്‍ക്ക് നിയന്ത്രണവുമായി ട്വിറ്റര്‍

By News Desk, Malabar News
malabarnews-twitter
Representational Image
Ajwa Travels

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ട്വിറ്റര്‍. തെറ്റായ വിവരങ്ങളെയും വ്യാജ വാര്‍ത്തകളെയും തടയാനുള്ള നീക്കമാണിത്. രാഷ്‌ട്രീയ അക്രമങ്ങള്‍, ആലോചിക്കാതെ ഉള്ള കമന്ററി എന്നിവ നടത്തുന്നവരെ നിയന്ത്രിക്കുകയോ പുറത്താക്കുകയോ ചെയ്യുകയാണ് ട്വിറ്റര്‍ ലക്ഷ്യമിടുന്നത്.

അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നതോ, തെറ്റായ ഇടപെടലിന് ആഹ്വാനം ചെയ്യുന്നതോ ആയ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യും. ഒരു സ്‌ഥാനര്‍ഥി വിജയിച്ചെന്ന് വ്യാജമായി വരുന്ന ട്വീറ്റുകളും നീക്കം ചെയ്യും. റീ ട്വീറ്റുകളിലും നിയന്ത്രണം കൊണ്ട് വരുമെന്ന് ട്വിറ്റര്‍ പറഞ്ഞു. ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ റീ ട്വീറ്റുകള്‍ തീരെ നടക്കില്ല.

റീ ട്വീറ്റുകളില്‍ സ്വന്തം കമന്ററികള്‍ ചേര്‍ക്കാനാണ് ട്വിറ്റര്‍ ആവശ്യപ്പെടുന്നത്. ഇത്തരം ട്വീറ്റുകള്‍ റീ ട്വീറ്റ് ചെയ്യണമെങ്കില്‍ യഥാർഥ വിവരങ്ങളിലേക്ക് നയിക്കുന്ന വിവരങ്ങളും ഒപ്പം ഉള്‍പ്പെടുത്തണം. ഈ വിവരങ്ങളുടെ വിഷയം ട്വീറ്റിനൊപ്പമുണ്ടാകും. ഇതിലൂടെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുന്നതിന് മുമ്പ് ചിന്തിക്കാന്‍ ഉപയോക്‌താക്കള്‍ക്ക് സാധിക്കും. റീ ട്വീറ്റ് എന്ന ആശയത്തെ നിയന്ത്രിക്കുകയാണ് ഇതിലൂടെ ട്വിറ്റര്‍ ലക്ഷ്യമിടുന്നത്.

Read Also:  ടി.ആര്‍.പി. തട്ടിപ്പ്; റിപ്പബ്ളിക് ടി.വി. അധികൃതര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല

ഒക്‌ടോബർ 20നാണ് പുതിയ രീതി ട്വിറ്ററില്‍ വരിക. തെരഞ്ഞെടുപ്പ് വരെ നീണ്ടേക്കും. റീ ട്വീറ്റുകളില്‍ സ്വന്തം കമന്റുകള്‍ പരമാവധി ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ക്വാട്ട് ടീറ്റ് എന്ന ഫീച്ചറാണ് ഇതിനായി വരുന്നത്. ട്വിറ്ററിന്റെ സ്വീകാര്യത കമന്ററി വരുന്നതോടെ വര്‍ധിക്കും. ഒരു ചര്‍ച്ചയെ കൂടുതല്‍ സ്വീകാര്യമാക്കാന്‍ ഇത് സഹായിക്കും.

ഒരു ലക്ഷം അനുയായികളില്‍ കൂടുതല്‍ ഉള്ള രാഷ്‌ട്രീയക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും കൊണ്ടുവരുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചാല്‍, അത്തരത്തിലുള്ള ഒരു ലേബല്‍ ട്വിറ്ററില്‍ നല്‍കും. ആ ട്വീറ്റ് തുറക്കുന്നതിന് മുമ്പ് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കും. ഈ പോസ്‌റ്റ് ലൈക്ക് ചെയ്യാനോ റീ ട്വീറ്റ് ചെയ്യാനോ കമന്റ് ചെയ്യാനോ സാധിക്കില്ല.

National News: ലഡാക്ക് വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തിയിട്ട് പ്രയോജനമില്ല; അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE