കശ്‍മീരിനെ ചൈനയിലാക്കി; ട്വിറ്ററിനെതിരെ പ്രതിഷേധം

By Trainee Reporter, Malabar News
malabarnews-twitter
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ജമ്മു കശ്‍മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍ പുതിയ വിവാദങ്ങളിലേക്ക്. ദേശീയ സെക്യൂരിറ്റി അനലിസ്‌റ്റ് നിതിന്‍ ഗോഖലെയുടെ ലെ എയര്‍പോര്‍ട്ടിന് സമീപത്തു നിന്നെടുത്ത വീഡിയോയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വീഡിയോയില്‍ ലെ വിമാനത്താവളം ചൈനയിലെ സ്‌ഥലമെന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഒബ്‌സെര്‍വര്‍ റിസെര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കഞ്ചന്‍ ഗുപ്‌ത ഇത് കണ്ടെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു.

Read also: ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയിലുള്ള വിശ്വാസം മുന്നണിക്ക് ഗുണമാകും; ഫഡ്നാവിസ്

ഇന്ത്യയുടെ അതിര്‍ത്തികള്‍ മാറ്റിവരക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്ന് ഗുപ്‌ത ആരോപിച്ചു. ജമ്മു കശ്‍മീരിനെ ചൈനയോടൊപ്പം കൂട്ടിച്ചേര്‍ക്കുകയാണ് ട്വിറ്റര്‍ ചെയ്‌തത്. ഇത് ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമല്ലേ, അതോ യു.എസ്. കമ്പനി ഇന്ത്യയിലെ നിയമങ്ങള്‍ക്ക് മുകളിലാണോയെന്നും ഗുപ്‌ത ചോദിച്ചു. ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലേയിലെ യുദ്ധസ്‌മാരകമായ ഹാള്‍ ഓഫ് ഫെയിമില്‍ നിന്നെടുത്ത വീഡിയോ പങ്കുവെച്ചപ്പോഴുള്ള ലൊക്കേഷനില്‍ ലെ ചൈനയിലാണ് കാണിച്ചതെന്ന് നിതിന്‍ ഗോഖലെയും സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ട്വിറ്റര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read also: വിമാനത്താവള നടത്തിപ്പവകാശം; സര്‍ക്കാര്‍ ഹരജി കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE