കാസർഗോഡ്: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ചെറുവത്തൂർ പയ്യങ്കിയിലെ എസി അബ്‌ദുൽ ഖാദർ (28), തൃക്കരിപ്പൂർ ആയിറ്റിയിലെ എൻ ഷംസീർ (40) എന്നിവരെയാണ് ചന്തേര എസ്‌ഐ എംവി ശ്രീദാസും സംഘവും അറസ്‌റ്റ് ചെയ്‌തത്. പയ്യങ്കിയിൽ നിന്നാണ് ഇരുവരും പിടിയിലായത്.
കാസർഗോട്ട് നിന്ന് ലഹരിമരുന്ന് കൊണ്ടുവന്ന് വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് നിരോധിത ലഹരിമരുന്നായ എംഎഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. ഇവർ ഉപയോഗിച്ച ബൈക്കും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
എഎസ്ഐ ടി തമ്പാൻ, ഗ്രേഡ് എസ്‌ഐ പി ഉദയഭാനു, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ രമേശൻ, സുരേഷ് ബാബു, എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അതേസമയം, ജില്ലയുടെ തെക്കൻ മേഖലയിൽ നിരോധിത ലഹരി മരുന്ന് വിൽപന വ്യാപകമാണെന്ന പരാതിയെ തുടർന്ന് പോലീസ് പരിശോധന ശക്‌തമാക്കിയിട്ടുണ്ട്.
Read Also: തേവർമലയിലെ വീട്ടമ്മയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം