തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും രണ്ട് ദിവസം അവധി. വിഷുവും പെസഹ വ്യാഴവും ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്താണ് അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറക്കില്ല. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നാശം റിപ്പോര്‍ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൃഷി ഓഫിസുകള്‍ അവധി ദിനങ്ങളിലും തുറക്കും. ശനിയാഴ്‌ച സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും പതിവുപോലെ പ്രവര്‍ത്തിക്കും.
അംബേദ്‌കർ ജയന്തിയും പെസഹ വ്യാഴവും കണക്കിലെടുത്താണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിഷുവും ദുഃഖ വെള്ളിയും പരിഗണിച്ചാണ് നാളത്തെ അവധി. കൃഷി മന്ത്രി പി പ്രസാദിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കൃഷി ഓഫിസുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. കൃഷിനാശത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അവ റിപ്പോര്‍ട് ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍ നടപടി.
ജില്ലാ ഭരണകൂടം, ജലവിഭവ വകുപ്പ്, തദ്ദേശ സ്‌ഥാപനങ്ങള്‍ എന്നിവയുമായി കൂട്ടായ് യോജിച്ച് പ്രവര്‍ത്തിച്ച് പരിഹാരമുണ്ടാക്കണം. കൃഷി വകുപ്പിന്റെ എഞ്ചിനീയറിങ് വിഭാഗവും ജില്ലാ കൃഷി ഓഫിസറും ചേര്‍ന്ന് കൃഷിഭൂമിയില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്.
Read Also: കെഎസ്ഇബി ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് അസോസിയേഷൻ