ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുഭീകരെ സൈന്യം വധിച്ചു. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു സൈനികന് പരിക്കേറ്റതായും സൈനിക വൃത്തങ്ങൾ വ്യക്‌തമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പുൽവാമ ജില്ലയിലെ മിത്രിഗാം മേഖലയില്‍ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്‌ത സംഘം ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതും, ഭീകരരെ വധിച്ചതും.
Read also: പന്നിയങ്കര ടോൾ പിരിവ്; പാലക്കാട്-തൃശൂർ ജില്ലകളിലെ സ്വകാര്യ ബസുകൾ പണിമുടക്കിൽ