ന്യൂയോര്‍ക്ക്: യു എസ് തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ചയില്‍ താഴെ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അവസാന സംവാദത്തിനൊരുങ്ങി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥി ജോ ബൈഡനും. ബെല്‍മെണ്ട് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് 90 മിനുട്ടായിരിക്കും സംവാദം. എന്‍ ബി സി ന്യൂസിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് ക്രിസ്‌റ്റിന്‍ വെല്‍ക്കര്‍ ആണ് ഡിബേറ്റ് മോഡറേറ്റര്‍.
സെപ്റ്റംബറില്‍ നടന്ന ആദ്യ സംവാദത്തില്‍ ബൈഡനെ തടസപ്പെടുത്തി ട്രംപ് ഇടക്ക് കയറി സംസാരിച്ചത് വിവാദമായിരുന്നു. ബൈഡന്‍ സംസാരിക്കുന്നതിന് ഇടയില്‍ 73 തവണയാണ് ട്രംപ് തടസപ്പെടുത്തിയത്. തര്‍ക്കമായി മാറിയ ഡിബേറ്റിനെ തുടര്‍ന്ന് യു എസ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ഇനി മുതല്‍ ഡിബേറ്റില്‍ സംസാരിക്കുന്ന വ്യക്‌തിയെ തടസപ്പെടുത്താന്‍ ശ്രമിക്കുന്ന സ്‌ഥാനാര്‍ഥിയുടെ മൈക്രോഫോണ്‍ കട്ട് ചെയ്യും. അതുപോലെ ആദ്യ ഡിബേറ്റില്‍ ഡൊണാള്‍ഡ് ട്രംപിനെ കോമാളി എന്നു വിളിച്ചതില്‍ ബൈഡന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ട്രംപിന് കോവിഡ് ബാധിച്ചതിനാലാണ് ഒക്‌ടോബര്‍ 15ന് നടത്താനിരുന്ന അവസാന മുഖാമുഖം നീണ്ടുപോയത്.
Read also: കോവിഡ് ബാധിച്ച കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് അമ്മ കടന്നു