മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കി യുഡിഎഫ്. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. മാത്രമല്ല സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കിയ ഇടതുമുന്നണിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിനു മതമൈത്രി അവകാശപ്പെടാന്‍ അര്‍ഹതയില്ല. വിശ്വാസ സംരക്ഷണം ഉറപ്പു വരുത്താന്‍ നിയമം പാസാക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി വിജയരാഘവനെ വെല്ലുവിളിക്കുകയാണ് താനെന്നും ഹസന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസികളുടെ വികാരം മാനിച്ച് നിയമം കൊണ്ടുവരും.
വര്‍ഗീയത ഇളക്കിവിടാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. എന്നാൽ മതവും വിശ്വാസവും പറഞ്ഞ് സംഘപരിവാറിനേക്കാള്‍ ‘മനോഹരമായി’ യുഡിഎഫ് വോട്ട് പിടിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആക്ഷേപം.
Read also: അഭയ കേസ്; പ്രതികളുടെ വാദം ഇന്ന് പൂര്‍ത്തിയായി