മുഴുവൻ അധ്യാപകർക്കും വാക്‌സിൻ നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

By Staff Reporter, Malabar News
mansukh mandaviya
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ
Ajwa Travels

ഡെൽഹി: ദേശീയ അധ്യാപക ദിനത്തോട്(സെപ്റ്റംബര്‍ 5) അനുബന്ധിച്ച് സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതുമായി ബന്ധപ്പെട്ട് സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കോടി അധിക കോവിഡ് വാക്‌സിന്‍ ഡോസുകൾ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി അധ്യാപകർക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. സ്‌കൂളുകള്‍ തുറക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പുതിയ നിര്‍ദ്ദേശം.

കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകൾ ഒരു വര്‍ഷത്തിലധികമായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം ചില സംസ്‌ഥാനങ്ങളിൽ സ്‌കൂളുകൾ സെപ്റ്റംബറിൽ തുറക്കാൻ തീരുമാനമായിട്ടുണ്ട്. അധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും വാക്‌സിനേഷന്‍ പൂര്‍ത്തിയാവാത്തതാണ് സ്‌കൂളുകൾ തുറക്കുന്നതിന് വെല്ലുവിളിയാകുന്നത്. എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പുതിയ നിർദ്ദേശം ഈ സാഹചര്യത്തിൽ ഏറെ ആശ്വാസകരമാണ്.

രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 60 കോടി കടന്നെന്നും കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 58.07 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വിവിധ സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58,07,64,210 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 3,62,24,601 വാക്‌സിന്‍ ഡോസുകള്‍ സംസ്‌ഥാനങ്ങള്‍ക്കായി ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Most Read: രാജ്യത്ത് നിയമവാഴ്‌ച ഉണ്ടെന്നതിന്റെ തെളിവ്; ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് റാണെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE