കർഷക പ്രതിനിധികളുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചർച്ച നടത്തി

By Staff Reporter, Malabar News
malabarnews-ravishankar-prasad
Ravi Shankar Prasad
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന് വേണ്ടി മന്ത്രി രവിശങ്കർ പ്രസാദ് കർഷക പ്രതിനിധികളുമായി അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോർട്ടുകൾ. കേന്ദ്രത്തിന്റെ കാർഷിക നിയമത്തിന് എതിരെ കർഷകർ പ്രക്ഷോഭം ആരംഭിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.

ഇതിന് പിന്നാലെ ബിജെപി അദ്ധ്യക്ഷൻ ജെപി നഡ്ഡയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ അനുനയ ശ്രമം നടത്തുന്നതായും സൂചനകളുണ്ട്. കാര്‍ഷിക ഉൽപന്നങ്ങള്‍ മുന്‍പത്തേതുപോലെ ഇഷ്‌ടാനുസരണം വില്‍പന നടത്താന്‍ അനുമതി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഡിസംബറിൽ വിശദമായ ചർച്ചകൾക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ ഉപാധികളോടെയുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറല്ലെന്ന നിലപാടിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്. സമരം നിലവിലുള്ള സ്‌ഥലത്ത്‌ തന്നെ തുടരാനാണ് ഇവരുടെ തീരുമാനം. അതേസമയം അനുനയത്തിന്റെ ആദ്യപടി എന്നനിലയിലാണ് രവിശങ്കർ പ്രസാദിനെ വിട്ടതെന്നാണ് സൂചന. നിയമം പിൻവലിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചെങ്കിലും അനുനയ ചർച്ചകൾക്ക് കേന്ദ്രം തുടക്കമിട്ടു കഴിഞ്ഞു.

കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട ആശങ്കള്‍ പരിഹരിക്കും. കുറഞ്ഞ താങ്ങുവിലയുടെ വിഷയത്തിൽ സർക്കാർ ഒരുതരത്തിലുള്ള നിലപാട് മാറ്റവും നടത്തിയിട്ടില്ലെന്നും രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെ അറിയിച്ചു.

ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. എംഎസ്‌പിയുമായി കാർഷിക നിയമത്തിന് യാതൊരു ബന്ധവുമില്ല. അത് തുടർന്നും ലഭിച്ചു കൊണ്ടിരിക്കും. അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Read Also: ഡെല്‍ഹി ചലോ; അനുനയ ശ്രമത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE