കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ വിദ്യാർഥികളുടെ വിദ്യാഭ്യാസവും നിലവിൽ അനിശ്‌ചിതത്വത്തിലാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് യുക്രൈനിലെ സർവകലാശാലകൾ. യുക്രൈനിലെ സാഹചര്യങ്ങൾ സാധാരണ നിലയിലായാലും വിദ്യാർഥികളാരും തന്നെ പെട്ടെന്ന് മടങ്ങി വരാനുള്ള മാനസികാവസ്‌ഥയിലാവില്ല. വിദ്യാർഥികളും ഓൺലെെൻ ക്ളാസുകൾ നടത്താനാണ് ആവശ്യപ്പെടുന്നത്.
മാർച്ച് 14ന് ഓൺലെെൻ ക്ളാസുകൾ തുടങ്ങുമെന്ന് ചില സർവകലാശാലകൾ അറിയിച്ചതായി വിദ്യാർഥികൾ വ്യക്‌തമാക്കുന്നുണ്ട്. ഉസ്‌ഹോറോഡ് നാഷണൽ യൂണിവേഴ്‌സിറ്റി, വിന്നിറ്റ്സ്യ നാഷണൽ മെഡിക്കൽ സർവകലാശാല തുടങ്ങിയവയാണ് മാർച്ച് 14 മുതൽ ഓൺലൈൻ ക്ളാസുകൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഒഡേസ നാഷണൽ മെഡിക്കൽ സർവകലാശാലയും ഓൺലെെൻ പഠനം മാർച്ച് 15ന് ആരംഭിക്കുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
പഠനം പൂർത്തിയാക്കാൻ രണ്ട് മാസം ബാക്കി നിൽക്കെയാണ് യുദ്ധത്തെ തുടർന്ന് അവസാന വർഷ വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. അതിനാൽ തന്നെ മേയ് അവസാനത്തോടെ നടക്കേണ്ട പരീക്ഷയും ഓൺലെെനായി നടത്താനാണ് സാധ്യത.
Read also: നെൽവയൽ നികത്തി കെട്ടിടനിർമാണം; അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി