ലഖ്‌നൗ: രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് രാജ്, കായികം, യുവജനക്ഷേമകാര്യ മന്ത്രിയാണ് ഉപേന്ദ്ര തിവാരി.
കേന്ദ്രസര്‍ക്കാര്‍ ജനങ്ങൾക്ക് 100 കോടി ഡോസ് വാക്‌സിന്‍ നല്‍കി. സൗജന്യ കോവിഡ് ചികിൽസ നല്‍കി. വിദ്യാഭ്യാസവും ചികിൽസയും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിനാലാണോ ഇന്ധന വില വര്‍ധനയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പെട്രോൾ-ഡീസൽ വില വര്‍ധിക്കുന്നില്ല എന്നായിരുന്നു മന്ത്രിയുടെ വിചിത്ര മറുപടി. ആളോഹരി വരുമാനവുമായി താരതന്യം ചെയ്യുമ്പോള്‍ ഇന്ധന വില വര്‍ധന വളരെ കുറവാണെന്നും മന്ത്രി പറയുന്നു.
രാജ്യത്ത് ഇന്ധന വില ദിനംപ്രതി വര്‍ധിക്കുമ്പോഴാണ് യുപി മന്ത്രിയുടെ ഈ വിവാദ പ്രസ്‌താവന. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 100 കടന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപയാണ് വില. അന്താരാഷ്‌ട്ര വിപണിയിലും സമീപകാലത്ത് ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയാണ്. ഇന്ധന വില കൂടുന്നത് സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുന്നുണ്ട്.
#WATCH | Jalaun: UP Min Upendra Tiwari says, “…Only a handful of people use 4-wheelers & need petrol. 95% of people don’t need petrol. Over 100 cr vaccine doses were administered free of cost to people…If you compare (fuel price) to per capita income, prices are very low now” pic.twitter.com/rNbVeiI7Qw
— ANI UP (@ANINewsUP) October 21, 2021
Most Read: ഷാരൂഖിന്റെ വീട്ടിൽ നടന്നത് റെയ്‌ഡ് അല്ലെന്ന് എൻസിബി