തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന് കോളേജ് വിദ്യാർഥികൾക്ക് മുൻഗണന. 18 വയസ് മുതൽ 23 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്‌സിന് മുൻഗണന നൽകാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മുൻഗണന നൽകുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
വിദേശത്ത് പഠിക്കാൻ പോകുന്ന കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പടെ മുൻഗണന ലഭിക്കുമെന്ന് ഉത്തരവിൽ വ്യക്‌തമാക്കുന്നു. കോളേജ് വിദ്യാർഥികൾക്ക് വാക്‌സിൻ മുൻഗണന അടിസ്‌ഥാനത്തിൽ പൂർത്തിയാക്കി ക്ളാസുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
56 വിഭാഗങ്ങൾക്കാണ് ഇതുവരെ കോവിഡ് വാക്‌സിനേഷന് മുൻഗണന നൽകിയിരുന്നത്. ഇവർക്ക് പുറമെ പുതിയ മുൻഗണനാ വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളിച്ചുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയത്.
Most Read: ‘രാജ്യത്ത് നീതി വെന്റിലേറ്ററിൽ’; സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ മെഹുവ മൊയ്‌ത്ര