തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്‌സിൻ വിതരണത്തിന് സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാക്‌സിൻ ചലഞ്ച് വഴി കിട്ടിയ പണം ഇതിന് വിനിയോഗിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. കൂടാതെ, സംസ്‌ഥാനത്തെ വാക്‌സിൻ വിതരണത്തിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് പലയിടത്തും വാക്‌സിൻ വിതരണത്തിൽ രാഷ്‌ട്രീയവൽകരണം ഉണ്ടെന്നും കുറ്റപ്പെടുത്തി.
അതേസമയം, സംസ്‌ഥാനത്ത് സമ്പൂർണ ആദ്യഡോസ് വാക്‌സിനേഷൻ ലക്ഷ്യമിട്ട് ഊർജിത വാക്‌സിനേഷൻ യജ്‌ഞത്തിന് തുടക്കമായി. പ്രതിദിനം 5 ലക്ഷം പേർക്കെങ്കിലും വാക്‌സിൻ നൽകാനാണ് ലക്ഷ്യം. എന്നാൽ, വാക്‌സിൻ ക്ഷാമം കാരണമുള്ള വെല്ലുവിളി തുടരുകയാണ്. ഇന്നത്തേക്ക് മാത്രമാണ് വാക്‌സിൻ സ്‌റ്റോക്ക് ബാക്കിയുള്ളതെന്നിരിക്കെ കിടപ്പുരോഗികൾ, പ്രായമായവർ എന്നിവർക്ക് മുൻഗണന നൽകി വാക്‌സിൻ നൽകാനാണ് ജില്ലകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഓഗസ്‌റ്റ് 31 വരെയാണ് വാക്‌സിനേഷൻ യജ്‌ഞം.
Also Read: കേന്ദ്ര അനുമതി ലഭിച്ചാൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കാം; വിദ്യാഭ്യാസ മന്ത്രി