തിരുവനന്തപുരം: തലസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്‌സിൻ വിതരണം ചെയ്‌തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ഉയർന്നുവരുന്ന ആരോപണം. തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സിൻ വിതരണം നിർത്തിവച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമേ വാക്‌സിൻ വിതരണം നടത്തേണ്ടതുള്ളൂ എന്നാണ് നിലവിൽ നൽകിയിരിക്കുന്ന നിര്‍ദേശം. എന്നാൽ രണ്ട് ദിവസത്തേക്കുള്ള നിയന്ത്രണം മാത്രമാണെന്ന് അധികൃതർ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന മെഗാ വാക്‌സിന്‍ ക്യാംപുകളില്‍ അനര്‍ഹരെ തിരുകിക്കയറ്റിയതാണ് ക്ഷാമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. വിവിധ ആശുപത്രികളിൽ എത്തിയ മുതിർന്ന പൗരന്മാർ വാക്‌സിൻ ലഭിക്കാതെ മടങ്ങി. കൂടാതെ ഓൺലൈൻ രജിസ്ട്രേഷൻ വഴി ബുക്ക് ചെയ്‌ത് എത്തിയവരെ ഒരാഴ്‌ച കഴിഞ്ഞ് വരാൻ നിർദേശം നൽകി മടക്കുകയും ചെയ്‌തു.
അതേസമയം ഒൻപതിന് 21 ലക്ഷം ഡോസ് വാക്‌സിന്‍ എത്തുമെന്ന് കേന്ദ്രര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Read Also: മണ്ഡലം കുടുംബ സ്വത്താക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും; എകെ ബാലനെതിരെ പോസ്‌റ്റർ