ന്യൂഡെല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച രണ്ട് വാക്‌സിനുകളുടെയും സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമാനി. പുണെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവക്ക് ഇന്നാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.
‘വാക്‌സിനുകള്‍ 100 ശതമാനവും സുരക്ഷിതമാണ്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നേരിയ സുരക്ഷാ പ്രശ്‌നങ്ങളെങ്കില്‍ പോലും ഒരിക്കലും അനുമതി നല്‍കില്ല. നേരിയ പനി, വേദന, അലര്‍ജി എന്നിവ പോലുള്ള ചില പാര്‍ശ്വഫലങ്ങള്‍ ഏതു വാക്‌സിനെടുത്താലും ഉണ്ടാകാറുള്ളതാണ്. വാക്‌സിനെടുക്കുന്നവര്‍ക്ക് ഷണ്ഡത്വം ഉണ്ടാകുമെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്.- സോമാനി പറഞ്ഞു.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ ഷണ്ഡത്വം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് അശുതോഷ് സിന്‍ഹ പറഞ്ഞിരുന്നു. ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ല, അതിനാല്‍ താന്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്.
Kerala News: ഹരിപ്പാട് നിന്ന് തന്നെ മൽസരിക്കും, അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം; ചെന്നിത്തല