വാഗമണ്‍ നിശാപാര്‍ട്ടി; അന്വേഷണം ക്രൈം ബ്രാഞ്ചിന്

By Staff Reporter, Malabar News
vagamon party case
Representational Image
Ajwa Travels

ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ക്രൈം ക്രൈം ബ്രാഞ്ച് എസ്‌പി പിഎസ് മധുവിനാണ് അന്വേഷണ ചുമതല. നിശാ പാര്‍ട്ടിയുടെ മറവില്‍ വന്‍ തോതില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസിന്റെ അന്വേഷണം സംസ്‌ഥാനത്തിന് പുറത്തേക്കും നീളുമെന്നാണ് അറിയുന്നത്. കേസില്‍ അറസ്‌റ്റിലായ തൊടുപുഴ സ്വദേശിയായ അജ്‌മല്‍, പാര്‍ട്ടിയിലേക്ക് ലഹരി വസ്‌തുക്കള്‍ കൊണ്ടു വന്നിരുന്നത് കര്‍ണാടക, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളില്‍ നിന്നാണെന്ന് നേരത്തെ മൊഴി നല്‍കിയിരുന്നു. അതിനാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്തണമെങ്കില്‍ മറ്റ് സംസ്‌ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ഡിസംബര്‍ 20ന് വാഗമണ്ണില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 9 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ത്യപ്പൂണിത്തുറ സ്വദേശിനിയായ മോഡല്‍ ഡ്രിസ്‌റ്റിയും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടും.

സിപിഐ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടിന്റെ റിസോര്‍ട്ടിലായിരുന്നു ബര്‍ത്ത് ഡേ ആഘോഷത്തിന്റെ മറവില്‍ ലഹരിമരുന്ന് വിതരണം ചെയ്‌തു കൊണ്ടുള്ള പാര്‍ട്ടി സംഘടിപ്പിച്ചത്. എന്നാല്‍, റിസോര്‍ട്ട് ഉടമക്കെതിരെ കേസ് എടുത്തിരുന്നില്ല. ഇത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ എല്‍പ്പിച്ചതോടെ ഇത്തരം ആരോപണം തടയാനാകുമെന്നാണ് കരുതുന്നത്.

ജില്ലയില്‍ കൂടുതല്‍ നിശാപാര്‍ട്ടികള്‍ ആസൂത്രണം ചെയ്‌തിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. തുടര്‍ന്ന് ക്രിസ്‌മസ്-പുതുവല്‍സരത്തോട് അനുബന്ധിച്ച് ജില്ലയില്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു.

Read Also: സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE