വാളയാര്‍ കേസ്; നീതിക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി പെണ്‍കുട്ടികളുടെ അമ്മ

By Team Member, Malabar News
Malabarnews_valayar
Representational image
Ajwa Travels

തിരുവനന്തപുരം : വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ സമരം ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ നീതി ലഭിക്കും വരെ സമരം തുടരുമെന്നാണ് വ്യക്‌തമാകുന്നത്. പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിച്ചുവെന്നും അതിന് കാരണക്കാരനായ ഉദ്യോഗസ്‌ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നുമാണ് സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യം.

വാളയാര്‍ എസ്ഐ ആയ പിസി ചാക്കോ ആണ് കേസിന് ആദ്യം നേതൃത്വം നല്‍കിയത്. പിന്നീട് അന്നത്തെ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‍പി സോജനാണ് കേസിന് നേതൃത്വം നല്‍കിയത്. ഇരുവരും കേസ് അട്ടിമറിച്ചുവെന്നും ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം.

മൂന്ന് വര്‍ഷം മുന്‍പാണ് വാളയാറില്‍ സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളായിരുന്നു മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് ഏഴ് പേരെ അറസ്‌റ്റ് ചെയ്തെങ്കിലും അവരില്‍ കുറ്റം തെളിയിക്കാന്‍ പോലീസിനും പ്രോസിക്യൂഷനും സാധിക്കാതെ വന്നതോടെ ഏഴ് പ്രതികളില്‍ നാല് പേരെ കോടതി കുറ്റവിമുക്‌തരാക്കി. തെളിവുകളുടെ അഭാവത്തില്‍ ഒരാളെ വെറുതെ വിടുകയും ചെയ്‌തു. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനായി നേരത്തെ വാളയാര്‍ സമരസമിതി ഹൈക്കോടതിയുടെ മുന്നില്‍ നിന്നും സെക്രട്ടേറിയേറ്റിലേക്ക് വാളയാര്‍ നീതിയാത്രയും സെക്രട്ടേറിയേറ്റിന് മുന്നില്‍ കുടില്‍ കെട്ടി സമരവും നടത്തിയിരുന്നു.

Read also : ഭീമാ കൊറേഗാവ്; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE