തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും, ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി അറിയിച്ചു. കൂടാതെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ഉൾപ്പെടെയുള്ള ആളുകൾക്കെതിരെയാണ് പരാതി. മരണം ഉറപ്പാക്കാൻ ഡോക്‌ടർ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. എന്നാൽ ഡോക്‌ടർ തന്നെയും സഹപ്രവർത്തകരേയുമാണ് കയ്യേറ്റം ചെയ്‌തതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആരോപിച്ചു.
Read also: സംസ്‌ഥാനത്തെ ബാങ്ക് ജീവനക്കാർ 22ന് പണിമുടക്കും