വെഞ്ഞാറമ്മൂട് സജീവ് വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

By Staff Reporter, Malabar News
court
Ajwa Travels

തിരുവനന്തപുരം: വെഞ്ഞാറമൂട് സജീവ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് പ്രതികളായ മദപുരം ഉണ്ണി, സനൽ സിംഗ്, മഹേഷ് എന്നിവർക്ക് ശിക്ഷ.ശിക്ഷ വിധിച്ചത്. 1 ലക്ഷം രൂപ പിഴയും ശിക്ഷക്ക് പുറമെ പ്രതികൾ അടക്കണം.

കേസിനാസ്‌പദമായ സംഭവം നടന്നത് 2008ലാണ്. സജീവിന്റെ സഹോദരൻ സനോജുമായി ഉണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുക ആയിരുന്നു. സനോജിനെ ആക്രമിക്കാൻ എത്തിയ പ്രതികൾ സജീവിനെ അടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.

വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ രണ്ടും മൂന്നും പ്രതികളാണ് ഉണ്ണിയും സനൽ സിങ്ങും. കേസിൽ തെളിവുകളെല്ലാം പ്രതികൾക്ക് എതിരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Read Also: കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE