തിരുവനന്തപുരം: വെഞ്ഞാറമൂട് സജീവ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് പ്രതികളായ മദപുരം ഉണ്ണി, സനൽ സിംഗ്, മഹേഷ് എന്നിവർക്ക് ശിക്ഷ.ശിക്ഷ വിധിച്ചത്. 1 ലക്ഷം രൂപ പിഴയും ശിക്ഷക്ക് പുറമെ പ്രതികൾ അടക്കണം.
കേസിനാസ്‌പദമായ സംഭവം നടന്നത് 2008ലാണ്. സജീവിന്റെ സഹോദരൻ സനോജുമായി ഉണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുക ആയിരുന്നു. സനോജിനെ ആക്രമിക്കാൻ എത്തിയ പ്രതികൾ സജീവിനെ അടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.
വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ രണ്ടും മൂന്നും പ്രതികളാണ് ഉണ്ണിയും സനൽ സിങ്ങും. കേസിൽ തെളിവുകളെല്ലാം പ്രതികൾക്ക് എതിരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Read Also: കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആരോഗ്യവകുപ്പ്