ഹനോയ്: കോവിഡ് വ്യാപനത്തില്‍ ആശങ്ക വർധിപ്പിച്ച് വൈറസിന്റെ ജനിതക വ്യതിയാനം. ഇന്ത്യയിലും യുകെയിലുമുള്ള വകഭേദത്തിന്റെ സംയുക്‌ത വൈറസ് രാജ്യത്ത് സ്‌ഥിരീകരിച്ചതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ താന്‍ ലോങ് അറിയിച്ചു.
B.1.1.7 എന്ന വകഭേഗം ബ്രിട്ടണില്‍ സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് B.1.617 എന്ന അതിവ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ഇന്ത്യയിലും കണ്ടെത്തുന്നത്. ഈ രണ്ട് വകഭേദങ്ങളെ അപേക്ഷിച്ച് അതിതീവ്ര രോഗവ്യാപന ശേഷിയാണ് വിയറ്റ്‌നാമില്‍ റിപ്പോര്‍ട്ട് ചെയ്‌ത വൈറസിനുള്ളത്.
കോവിഡിന്റെ ഒന്നാം വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്‌നാമിൽ ഇതുവരെ 6,856 പേര്‍ക്ക് മാത്രമാണ് രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. 47 പേര്‍ മരിച്ചു. ഈ വര്‍ഷം ഏപ്രിലിന് ശേഷമാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്.
Read also: മോദിയെന്ന നേതാവിന്റെ കീഴിൽ ഇന്ത്യ സുരക്ഷിതം; അമിത് ഷാ