കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതികൾക്ക് എതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഉൾപ്പടെയുള്ളവർക്ക് എതിരായ കുറ്റപത്രം സമർപ്പിക്കുമെന്ന് വിജിലൻസ് അറിയിച്ചു. പ്രതികൾക്ക് എതിരെ ഗൂഢാലോചന, അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തും.
ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നാലാം പ്രതിയും വികെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്. ടെൻഡർ വ്യവസ്‌ഥകൾ ലംഘിച്ച് കരാർ കമ്പനിക്ക് 8.25 കോടി രൂപ അഡ്വാൻസ് നൽകിയതിൽ ഗൂഡാലോചന നടന്നുവെന്നും, അഴിമതി നടത്തിയെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ.
Read also: എലത്തൂർ ഗേറ്റിന് താഴിടാനുള്ള നീക്കം റെയിൽവേ വീണ്ടും ആരംഭിച്ചു