പാലാരിവട്ടം കേസ്; പ്രതികൾക്ക് എതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി

By Trainee Reporter, Malabar News
vk-ibrahim-kunju-arrested_Malabar news
Ajwa Travels

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതികൾക്ക് എതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഉൾപ്പടെയുള്ളവർക്ക് എതിരായ കുറ്റപത്രം സമർപ്പിക്കുമെന്ന് വിജിലൻസ് അറിയിച്ചു. പ്രതികൾക്ക് എതിരെ ഗൂഢാലോചന, അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തും.

ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നാലാം പ്രതിയും വികെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്. ടെൻഡർ വ്യവസ്‌ഥകൾ ലംഘിച്ച് കരാർ കമ്പനിക്ക് 8.25 കോടി രൂപ അഡ്വാൻസ് നൽകിയതിൽ ഗൂഡാലോചന നടന്നുവെന്നും, അഴിമതി നടത്തിയെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ.

Read also: എലത്തൂർ ഗേറ്റിന് താഴിടാനുള്ള നീക്കം റെയിൽവേ വീണ്ടും ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE