കൊച്ചി: വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടെന്ന് കെഎം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെഎം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്‌ചക്കകം ഹാജരാക്കും. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കെഎം ഷാജി മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു.
അനധികൃത സ്വത്തു സമ്പാദന കേസിൽ അഞ്ച് മണിക്കൂറോളമാണ് വിജിലൻസ് കെഎം ഷാജിയെ ചോദ്യം ചെയ്‍തത്. തിരഞ്ഞെടുപ്പിന് വേണ്ടി സ്വരൂപിച്ച തുകയാണ് വിജിലൻസ് പിടിച്ചെടുത്തതെന്നാണ് ഷാജി മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്. ക്ളോസറ്റിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് ചിലർ പ്രചരിപ്പിച്ചു.
ക്ളോസറ്റിൽ നിന്നോ ടിവിയിൽ നിന്നോ അല്ല പണം കണ്ടെത്തിയത്. ക്യാംപ് ഹൗസിലെ കട്ടിലിനടിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇതിന് കൃത്യമായ രേഖകളുണ്ട്. ആധാരങ്ങൾ പിടിച്ചെടുത്തു എന്നത് തെറ്റായ പ്രചാരണമാണെന്നും കെഎം ഷാജി കൂട്ടിച്ചേർത്തു.
Read Also: ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ്