കണ്ണൂര്‍: ജില്ലയിലെ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി ജസ്‌റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ മാസം മൂന്നാം തീയതി പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് പ്രകാശന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ താമസിപ്പിച്ച വില്ലേജ് ഓഫിസര്‍ ജസ്‌റ്റസ് 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് പ്രകാശന്‍ പറഞ്ഞതോടെ വിലപേശലിനൊടുവിൽ 2000 രൂപയില്‍ ഉറപ്പിക്കുകയായിരുന്നു. വ്യാഴാഴ്‌ച പണവുമായി വരാനായിരുന്നു നിർദ്ദേശം.
ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Malabar News: മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം