തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോൺ തന്നെയാണെന്ന് ക്രൈംബ്രാഞ്ച്. വിനോദിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നേരത്തെ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ലൈഫ് മിഷൻ ഇടപാടിന് കോഴയായി നൽകിയ ഐഫോണുകളിലൊന്ന് വിനോദിനിയാണ് ഉപയോഗിക്കുന്നതെന്നായിരുന്നു കസ്‌റ്റംസ് കണ്ടെത്തൽ.
സന്തോഷ് ഈപ്പനും വിനോദിനിയും ഉപയോഗിക്കുന്ന ഐഫോണുകൾ ഒരേ ഹോൾസെയിൽ കടയിൽ നിന്നാണ് വാങ്ങിയത്. വിനോദിനി ഫോൺ വാങ്ങിയത് കവടിയാറിലെ കടയിൽ നിന്നും സന്തോഷ് ഈപ്പൻ വാങ്ങിയത് സ്‌റ്റാച്യുവിൽ നിന്നുമാണ്. ഇരു ഫോണുകളും സ്‌പെൻസർ ജംഗ്‌ഷനിലെ ഹോൾസെയിൽ കടയിൽ നിന്നാണ് വിതരണം ചെയ്‌തത്. ഹോൾസെയിൽ കടക്കാരൻ വിവരങ്ങൾ നൽകിയപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
Read also: ബിജെപിയുടെ അക്രമങ്ങൾക്ക് എതിരെ ഒന്നിച്ച് പോരാടാം; പ്രമുഖ നേതാക്കൾക്ക് മമതയുടെ കത്ത്