കോഴിക്കോട്: ജില്ലയിൽ സ്‌ഥിതി അതീവ ഗുരുതരമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ സാമ്പശിവ റാവു. ജില്ലയിൽ വൻ തോതിൽ കോവിഡ് വ്യാപനം നടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ കനത്ത ജാഗ്രത അനിവാര്യമാണെന്നും കളക്‌ടർ ഓർമിപ്പിച്ചു.
ജില്ലയിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കും. ഫൈനിനൊപ്പം കടുത്ത നടപടി വേണ്ടി വരുമെന്നും കളക്‌ടർ വ്യക്‌തമാക്കി. ജില്ലയിൽ കോവിഡ് വാക്‌സിൻ അപര്യാപ്‌തമാണ്. കൂടുതൽ വാക്‌സിൻ കിട്ടാതെ ഇനി വാക്‌സിനേഷൻ സാധ്യമാകില്ലെന്നും കളക്‌ടർ പറഞ്ഞു.
കൂടുതൽ ആശുപത്രി ബെഡുകൾ ഏർപ്പെടുത്തുന്നുണ്ട്. സർക്കാർ ആശുപത്രികളിലെല്ലാം ചികിൽസ സൗകര്യം വർധിപ്പിക്കുമെന്നും കളക്‌ടർ സാമ്പശിവ റാവു വ്യക്‌തമാക്കി.