തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജി പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സുധീരന്റെ രാജി എന്നാണ് റിപ്പോർട്. കെപിസിസി അധ്യക്ഷൻ കെ സുധാകരന് വിഎം സുധീരന്‍ രാജി കൈമാറി. മുന്‍ കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇപ്പോഴത്തെ നേതൃത്വം തയ്യാറാകുന്നില്ലെന്ന് സുധീരന്‍ പരാതി ഉന്നയിച്ചിരുന്നു.
സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സുധീരന്റെ പ്രതികരണം. കോണ്‍ഗ്രസിലെ നയപരമായ തീരുമാനമെടുക്കുകയാണ് സമിതിയുടെ ചുമതല. ഈ സമിതിയില്‍ നിന്നാണ് സുധീരന്‍ രാജിവെച്ചത്. പാർടിയിലെ സുധീരന്റെ ഏക ഔദ്യോഗിക പദവി കൂടിയായിരുന്നു ഇത്.
അതേസമയം, കോൺഗ്രസിൽ ചേരുന്ന കനയ്യ കുമാറിനെയും ജിഗ്‌നേഷ് മേവാനിയെയും സ്വാഗതം ചെയ്യുന്നുവെന്ന് താരിഖ് അൻവർ പറഞ്ഞു. ഇരുവരും വരുന്നത് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: സ്‌റ്റേ ഇല്ല; തടവുപുള്ളികള്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും