തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ ചോര്‍ന്നതിലുളള പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായി സൂചന. ഇക്കാര്യത്തില്‍ അനുമതി ആരു തേടും എന്ന വിഷയത്തില്‍ പൊലീസും ജയില്‍ വകുപ്പും തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണം മുന്നോട്ട് നീങ്ങാത്തത്.
ജയിലില്‍ നിന്നാണ് ശബ്‌ദരേഖ ചോര്‍ന്നത് എന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് അന്വേഷണത്തിന് ജയില്‍ വകുപ്പ് പൊലീസിനെ സമീപിച്ചത്. കേസിൽ അന്വേഷണം നടത്തുന്നതിന് പൊലീസിന് താൽപര്യമില്ലെന്ന അവസ്‌ഥയാണ്. ജയില്‍ വകുപ്പിന് നാണക്കേടായ സംഭവം പൊലീസ് അന്വേഷിക്കാത്തതിലുള്ള അതൃപ്‌തി വകുപ്പ് പ്രകടിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തു എന്നാണ് സ്വപ്‌നയുടെ ശബ്‌ദരേഖയിലുള്ളത്. സ്വപ്‌ന അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സമയത്താണ് ശബ്‌ദരേഖ പുറത്തുവന്നത്.
Read also: സ്വപ്‌നയുടെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു