ന്യൂഡെൽഹി: ഭരണപ്രതിസന്ധി തുടരുന്ന മഹാരാഷ്‌ട്രയിൽ നിയമപോരാട്ടത്തിന് തുടക്കം. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി ഹരജി പരിഗണിക്കും. എന്നാൽ, സഭ വിളിച്ചുചേർക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നാണ് വിമതരുടെ വാദം.
നാളെ 11 മണിക്ക് സഭ ചേരാനാണ് ഗവർണർ ഭഗത് സിങ് കോഷിയാരി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, അനുനയ നീക്കങ്ങൾ തടയാൻ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ നിന്ന് ഇന്ന് ഗോവയിലേക്ക് പോകും. നാളെ മാത്രമേ മുംബൈയിൽ എത്തുകയുള്ളൂ. ബിജെപി നേതൃയോഗം ഉച്ചക്ക് രണ്ടുമണിക്ക് ചേരും. എൻസിപി നേതൃയോഗം പവാറിന്റെ വസതിയിൽ ചേർന്നിരുന്നു.
Most Read: കോവിഡ് മരണനിരക്കിൽ വർധന; ഭീഷണിയാകുന്നത് ഒമൈക്രോൺ, ജാഗ്രത