കൊച്ചി: വാളയാർ കേസ് പ്രതികളുടെ ജാമ്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വലിയ മധുവെന്ന മധു, ഷിബു എന്നിവർ നൽകിയ ഹരജികളാണ് പരിഗണിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട് കോടതി തേടിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വാളയാർ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സിബിഐ ഏറ്റെടുത്തത്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് നിലവിൽ കേസന്വേഷിക്കുന്നത്. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയ സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്.
ജനുവരി 2നാണ് വാളയാർ കേസ് സിബിഐക്ക് വിട്ട് സംസ്‌ഥാന സർക്കാർ വിജ്‌ഞാപനം ഇറക്കിയത്. എന്നാൽ സിബിഐ കേസ് ഏറ്റെടുക്കാൻ വൈകിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് തിരുവനന്തപുരം സിബിഐ യൂണിറ്റ് കേസ് ഏറ്റെടുത്തത്.
വാളയാറിൽ 13 വയസുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13നും ഒൻപത് വയസുള്ള ഇളയ കുട്ടിയെ 2014 മാർച്ച് നാലിനും ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പാലക്കാട് പ്രത്യേക പോക്‌സോ കോടതിയിൽ രണ്ട് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേക എഫ്ഐആര്‍ ആണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
Most Read: ഒമൈക്രോൺ വ്യാപനം; മന്ത്രിസഭായോഗം വിലയിരുത്തും