പാലക്കാട്: വാളയാർ കേസിൽ പ്രതികളായവരെ രക്ഷിക്കാൻ ശ്രമം നടന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസിൽ പൊലീസുകാർ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വാളയാറിൽ മരിച്ച സഹോദരിമാരുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കേസിൽ പ്രതികളായവരെ രക്ഷിക്കാൻ വേണ്ടി നടന്ന ശ്രമങ്ങൾ ഞെട്ടിക്കുന്നതാണ്. പെൺകുട്ടികളുടെ മരണവും അന്വേഷണവും അട്ടിമറിച്ചത് കേരളത്തിന് വലിയ നാണക്കേടാണ്”, ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫായിരുന്നു അധികാരത്തിൽ എങ്കിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചോദിക്കേണ്ട സാഹചര്യം പോലും ഉണ്ടാകില്ലായിരുന്നുവെന്നും അതിന് മുൻപ് നടപടി എടുക്കുമായിരുന്നെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also: കോവിഡ് ഭീഷണി പട്ടിക പുതുക്കി ഖത്തർ; ഇന്ത്യ ഇല്ല