കൊച്ചി: വാളയാര്‍ കേസില്‍ പുനര്‍വിചാരണ വേണം എന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട്. വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനും തയാറെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി പരിഗണിച്ചതിലാണ് നിലപാട് വ്യക്‌തം ആക്കിയിരിക്കുന്നത്. പാലക്കാട് പോക്‌സോ കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീലുമായി കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്‌ച പറ്റിയെന്നു സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. കേസിന്റെ നടത്തിപ്പിലും അന്വേഷണത്തിലും വീഴ്‌ച പറ്റിയെന്ന് കോടതിയില്‍ സമ്മതിച്ച സര്‍ക്കാര്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ദുര്‍ബലപ്പെടുത്തി പുനര്‍വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടു.
Entertainment News: അര്‍ജുനും സംയുക്‌തയും ഷൈനും പ്രധാന വേഷങ്ങളില്‍; ‘വൂള്‍ഫ്’ ചിത്രീകരണം ആരംഭിച്ചു
വാളയര്‍ കേസില്‍ പെൺകുട്ടികള്‍ക്ക് നീതി കിട്ടിയില്ലെന്ന പരാതിയുമായി കുട്ടികളുടെ രക്ഷിതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരത്തിലാണ്. 2017 ജനുവരിയലാണ് 13ഉം 9ഉം വയസ്സുള്ള പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ബലാല്‍സംഗത്തെ തുടര്‍ന്നുള്ള ആത്‍മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി കുറ്റമുക്‌തമാക്കുക ആയിരുന്നു. പ്രായപൂര്‍ത്തി ആകാത്ത ഒരു പ്രതിയടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.