പാലക്കാട്: വാളയാർ കേസിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്‌ത് കേരള യാത്ര നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് മുൻപ് ഡിവൈഎസ്‌പി സോജനും എസ്ഐ ചാക്കോക്കുമെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. നടപടിയെടുത്തില്ലെങ്കിൽ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങാനാണ് തീരുമാനമെന്ന് അവർ വ്യക്‌തമാക്കി.
അതേസമയം വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം വാളയാർ അട്ടപ്പളളത്തെ വീട്ടിലെത്തി സംഭവ സ്‌ഥലം സന്ദർശിച്ചിരുന്നു. കുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഒറ്റമുറി വീട്, പരിസര പ്രദേശങ്ങൾ എന്നിവടങ്ങളിൽ സംഘം സന്ദർശനം നടത്തി. സമര സമിതി നേതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമായിരുന്നു സംഘം മടങ്ങിയത്.
Read also: യുഡിഎഫ് പ്രവേശനം; മാണി സി കാപ്പൻ ഇന്ന് ശരദ് പവാറിനെ കാണും