വഖഫ് ബോർഡ് നിയമന വിവാദം; സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ

By Desk Reporter, Malabar News
Chief Minister
Ajwa Travels

തിരുവനന്തപുരം: വഖഫ് നിയമന വിവാദത്തില്‍ സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ചര്‍ച്ച നടത്തും. സമസ്‌ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചർച്ചക്ക് എത്തുക.

11 മണിക്ക് തിരുവനന്തപുരത്താണ് ച‍ർച്ച. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നതാണ് സമസ്‌തയുടെ ആവശ്യം. പകരം റിക്രൂട്മെന്റ് ബോർഡാകാം എന്ന സമവായ നി‍ർദ്ദേശവുമുയ‍‍ർന്നു വരും.

അതേസമയം പ്രതിഷേധം ഉയർത്തിയ ലീഗ് ഉൾപ്പടെയുള്ള സംഘടനകളെയൊന്നും ചർച്ചക്ക് വിളിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വഖഫ് വിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് സമസ്‌ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പള്ളികളിലെ പ്രതിഷേധം മാറ്റിയത് വിവാദമാകേണ്ടെന്ന് കരുതിയാണെന്നും പിഎസ്‌സിക്ക് നിയമനം വിടുന്ന കാര്യത്തിൽ എതിർപ്പ് തുടരുകയാണെന്നും സമസ്‌ത നേതാക്കൾ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് മുസ്‌ലിം ലീഗിന്റെ നീക്കം. വ്യാഴാഴ്‌ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വന്‍ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്.

Most Read:  നാഗാലാൻഡ് വെടിവെപ്പ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE