വയനാട്: നീരൊഴുക്ക് ശക്‌തമായതോടെ ജില്ലയിൽ കബനിപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്‌തമാകുകയും ചെയ്‌തു. ഇതോടെ പുഴയിലെ തോണി സര്‍വീസ് നിര്‍ത്തിവെക്കാന്‍ എച്ച്ഡി കോട്ട തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിർദ്ദേശം ലഭിച്ചതിന് പിന്നാലെ ബൈരക്കുപ്പ, മച്ചൂര്‍, മരക്കടവ് എന്നിവിടങ്ങളിലെ പത്തോളം തോണികളുടെ സര്‍വീസ് നിര്‍ത്തിവച്ചു. ഇതോടെ അത്യാവശ്യ കാര്യങ്ങൾക്കും, ജോലിക്കുമായി അക്കരെയിക്കരെ പോയിരുന്ന ആളുകളെ സ്‌ഥിതി പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
പുല്‍പള്ളിയിലും പെരിക്കല്ലൂരിലും പഠിക്കുന്ന കുട്ടികളുടെ പോക്കുവരവും തോണി സർവീസ് നിർത്തിവച്ചതോടെ മുടങ്ങി. കര്‍ണാടകാതിര്‍ത്തി ഗ്രാമങ്ങളിലെ ഒട്ടേറെയാളുകള്‍ കൂലിപ്പണിക്കു പോകുന്നത് തീരഗ്രാമങ്ങളിലാണ്. തോണി സർവീസ് മുടങ്ങിയതോടെ പാടമൊരുക്കാനും വിത്തിടാനുമെല്ലാം എത്തിയിരുന്നവരുടെ ജോലിയും മുടങ്ങി.
അത്യാവശ്യക്കാര്‍ക്ക് പോയിവരാന്‍ കടവുകളില്‍ ഓരോ തോണിയെങ്കിലും സര്‍വീസ് നടത്തണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം. കൂടാതെ പുഴ കരകവിയുമ്പോഴും കടവുകളിൽ തോണികൾ സർവീസ് നടത്തിയിരുന്നതായും നാട്ടുകാർ വ്യക്‌തമാക്കി.
Read also: വെള്ളമില്ല; അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ ശസ്‍ത്രക്രിയകൾ മുടങ്ങി